Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainfall Deficit

Wayanad

കുടിയേറ്റ മേഖലയിലെ മഴക്കുറവ്: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

പുല്‍പ്പള്ളി: മഴക്കുറവിനെത്തുടര്‍ന്ന് കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. കുരുമുളകിന് തിരിയിടേണ്ട സമയത്ത് മഴ ലഭിക്കാതെ വന്നതോടെ കുരുമുളക് ചെടികളില്‍ തിരിയിടാത്ത അവസ്ഥയിലാണ്.

ഇതിനുപുറമേ കാപ്പി, ഇഞ്ചി, ചേന ഉള്‍പ്പെടെയുള്ളവയ്ക്ക് വളപ്രയോഗം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. കാപ്പിച്ചെടികള്‍ക്ക് ഇപ്പോള്‍ വളപ്രയോഗം നടത്തിയാല്‍ മാത്രമേ കാപ്പിക്കുരുവിന് വളര്‍ച്ച ലഭിക്കൂ. ജലസേചന സൗകര്യമില്ലാത്ത കൃഷിയിടങ്ങളിലെ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
മേയ് മാസം അവസാനത്തോടെ നട്ട കുരുമുളക് തൈകള്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് വാടിക്കരിയുന്ന അവസ്ഥയാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം മഴ ലഭിച്ചപ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ തീരെ മഴ ലഭിച്ചിട്ടില്ല.

ദ്രുതവാട്ടവും വരള്‍ച്ചയുംമൂലം കുരുമുളക് കൃഷി നശിച്ച കര്‍ഷകര്‍ പുനഃകൃഷി ചെയ്യുന്നതിനായി ബാങ്കുകളില്‍നിന്നുള്‍പ്പെടെ വായ്പയെടുത്താണ് വീണ്ടും കുരുമുളക് കൃഷിയിലേക്ക് തിരഞ്ഞത്. കുരുമുളകിന് ന്യായമായ വിലയുണ്ടെങ്കിലും ഇത്തവണത്തെ മഴക്കുറവ് കാരണം അടുത്ത വര്‍ഷം കുരുമുളക് വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇഞ്ചിയും ചേനയും ഉള്‍പ്പെടെ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുണങ്ങുകയാണ്. ജലസേചന സൗകര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

മഴയില്ലാത്തതിനെ തുടര്‍ന്ന് കബനി നദിയിലും ജലനിരപ്പ് ഉയരാത്തതിനാല്‍ അമ്പത് വയല്‍ ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതിയില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. കൃഷികളെല്ലാം പൂര്‍ണായി നശിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മേഖലയിലെ കര്‍ഷകര്‍. കാര്‍ഷിക മേഖലയില്‍ ജലസേചനമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ഇനിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Latest News

Corehub Up